This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, April 19, 2011

“ഞാൻ എന്തുകൊണ്ട്‌ പ്രവാചകനെ സ്നേഹിക്കുന്നു”


കത്തുന്ന വാകമരങ്ങൾ

തയ്യാറാക്കിയത്‌: കെ.കെ.സലിം പഴയന്നൂർ
“ഞാൻ എന്തുകൊണ്ട്‌ പ്രവാചകനെ സ്നേഹിക്കുന്നു”
കത്തുന്ന വാകമരങ്ങൾ

“പാതിരാസത്രത്തിലെ സംഗീത ശാലയിൽ തിരശ്ശീല പൊന്തുന്നതിനു മുൻപ്‌ തീർന്ന നാടകങ്ങൾ സ്വയം ആത്മഹത്യ ചെയ്യുന്നു. കരയുവാൻ കണ്ണുനീരില്ലാത്തവരാണതിൽ പാടുന്നത്‌. ഇനിയും പിറക്കാത്ത ഭാഷയുടെ പാട്ടുകാരാണവർ! മിഴിനാരുകൊണ്ടാണവൻ കണ്ണുനീരു കെട്ടുന്നത്‌. കാല സർപ്പങ്ങളുടെ ദംശനങ്ങൾ അവർ സ്വയം കണക്കുകൂട്ടുന്നു. കത്തുന്ന മനുഷ്യനെയാണവർ വരയുന്നത്‌. ആത്മീയതയുടെ ഹെയ്സൽ പുഷ്പങ്ങൾക്കുവേണ്ടി അവരുടെ തബലകൾ ഇപ്പോഴും മന്ത്രിച്ചു കൊണ്ടിരിക്കുന്നു”.

കറുത്ത സന്യാസിമാർ ഓഷോയിസം കച്ചവടം ചെയ്യുന്ന ശുക്ലമരത്തണലിൽ ജപമാലകൾ പോലും വിയർത്തിരിക്കുന്നു. ലഹരിയണിഞ്ഞ മുന്തിരിത്തോപ്പുകൾപോലും വിയർത്തിരിക്കുന്നു. ലഹരിയണിഞ്ഞ മുന്തിരിത്തോപ്പുകളിൽ ത്രികോണരൂപമാർന്ന അടിവസ്ത്രങ്ങൾ നൃത്തം ചെയ്യുന്നു. രക്തമിറ്റുന്ന ദിനപത്രങ്ങൾ ഞാനിപ്പോൾ വായിക്കാറില്ല. പറയൂ, കപില വസ്തുവിലെ ലുംബിനിയാരാമത്തിൽ ബുദ്ധനിപ്പോഴും ചിരിക്കുന്നുണ്ടൊ? നാനാക്കിന്റെ കവിതകളിൽ ആത്മീയതയിപ്പോഴും കിനിയുന്നുണ്ടൊ? പണിതീരാത്ത വീടുകളിൽ കത്തുന്ന കൺപീലികളെ നോക്കി സരതുഷ്ടൻ ഉറങ്ങുന്നതെങ്ങനെയാണ്‌? ലാവോസിന്റെ തയോമയത്തിൽ കഴുകന്റെ നിഴലുകൾ കാണുന്നില്ലേ? ഓർക്കിഡ്‌ പുഷ്പങ്ങളുടെ ഒട്ടിയ ഗർഭപാത്രങ്ങളിൽ മോസ്സസ്സിന്റെ റാന്തൽ വിളക്കുകൾ മുനിയുന്നത്‌ ഞാനിന്നലെയും കണ്ടതാണ്‌!

അതെ, പിലാസയിലെ അപ്പവും വീഞ്ഞും പുളിച്ചിരിക്കുന്നു. തെൽ അവീവിലെ മുൾച്ചെടി പോലും തുപ്പിയെറിഞ്ഞ ദാർവിഷിന്റെ കല്ലുകളിൽ വെള്ളരിപ്രാവുകൾ ഇനിയും കുറുകുന്നതെങ്ങനെയാണ്‌? കണ്ണുകളിൽ കണ്ണുനീരില്ലാത്തവരുടെ ആത്മാവിന്‌ മഴവില്ലുണ്ടാകുന്നതെങ്ങനെയാണ്‌? ചേറ്‌ പുരണ്ട കണ്ണീർപാതകൾ എനിക്ക്‌ മടുത്തിരിക്കുന്നു. പറയൂ, സ്നേഹം വിരിയുന്ന ഓറഞ്ച്‌ തോട്ടങ്ങളെവിടെയാണ്‌? അവീൻ പുഷ്പ പദലങ്ങളാർന്ന അധ്യാത്മികതയുടെ മഴവില്ലുകൾ കൊഴിയുന്നതെവിടെയാണ്‌? എന്റെ രോമങ്ങൾക്ക്‌ തീ പിടിക്കുന്നതിന്‌ മുമ്പ്‌ പറയൂ ഞാൻ ആരെയാണ്‌ പ്രണയിക്കേണ്ടത്‌?

ഞാൻ പോകട്ടെ…………
എത്രയുണ്ടിനീ നേരം…………
ജിവിതത്തിലെ ഭിക്ഷ പാത്രങ്ങളിൽ അത്താഴത്തിന്‌ പകരം കുഷ്ടരോഗത്തിന്റെ കുപ്പിച്ചില്ലുകൾ കണ്ടുകൊണ്ടണ്‌ ഞാൻ ഹിജാസിലെത്തിയത്‌. കർക്കിട വറുതിയിൽ ഒട്ടിയ വയറുമായി തൈബാ നഗരിയിലെത്തിയ ഞാൻ കണ്ടത്‌ ശിഅ​‍്ബ്‌ അബീ ത്വാലിബിലെ ദരിദ്രനായ തടവുപുള്ളിയെയാണ്‌. കൂടൽ മാണിക്യത്തിലെ സദ്യയുണ്ട്‌ കരളു കരിഞ്ഞ ഞാൻ ബന്ദഖിൽ കണ്ടത്‌ വയറ്റത്ത്‌ കെട്ടിവെച്ച പൊങ്ങാത്ത കല്ലുകളെയാണ്‌. മൺകലത്തിലെ കുലച്ചോറു തിന്നുമ്പോഴും ആത്മീയ ചക്രവർത്തിയുടെ പുകയാത്ത അടുപ്പുകളെ നോക്കി ഞാൻ സമാധാനിക്കുകയായിരുന്നു. ഖുറൈശികളുടെ ക്രൂരമായ മർദന പീഢനാനുഭവങ്ങളെ ഏറ്റുവാങ്ങിയ മഹാമനസ്സിനെയാണ്‌ കലാപമഴയിൽ കത്തുന്ന കടത്തിണ്ണയിലിരുന്ന്‌ ഞാനോർത്തുപോകുന്നത്‌.

വെറ്റിലത്തെരുവിൽ ചുണ്ണാമ്പുകല്ലുകൾ വിൽക്കുന്ന ഞാനെന്തിനാണ്‌ അറേബ്യയിലെ സുഗന്ധവ്യാപാരിയെ പ്രണയിക്കാതിരിക്കുന്നത്‌? ഭൂമിയിലെ പാതകൾ പണിയുന്ന വഴിവെട്ടുകാരാ, ഖൈബറിലേയും തോട്ടങ്ങളിലെ പരിപാലകനെ നിനക്കോർമയുണ്ടൊ? ഇരുളിന്റെ പുകക്കുഴലിലൂടെ ദ്രവിച്ച പുരാതന സന്ധ്യകൾ ആവർത്തിക്കുമ്പോഴാണ്‌ ഖദീജയും ആഇശയും പറഞ്ഞുതന്ന നല്ല ഭർത്താവിനെക്കുറിച്ച്‌ ഞാനോർക്കുന്നത്‌. പുസ്തകത്തണലിൽ നീലമഴ പെയ്യുന്ന വാർത്ത ഞാനിന്നലെയും കേട്ടു! വരൂ, ഹിറയിലെ മാലാഖയുടെ മുന്നിൽ ഭക്ത്യാദരങ്ങളോടെ ശ്രദ്ധിച്ചുനിന്ന വിദ്യാർത്ഥിയിലേക്ക്‌. അവിടെയിപ്പോഴും ഗുരു ചവിട്ടുന്ന കാലിൽ ഇമവിരിക്കുന്നവരുണ്ട്‌. സ്വന്തം മകളുടെ കിടപ്പറയിൽ കാലവൈകൃതം സൃഷ്ടിക്കുന്നവരാണെനിക്ക്‌ ചുറ്റുമുള്ളത്‌. പറയൂ, പിതാവിനെ പറ്റിയുള്ള ഫാത്തിമയുടെ വാക്കുകൾ ഇനിയും ശ്രദ്ധിക്കാതിരിക്കുന്നതെന്തിനാണ്‌?

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിൽ സുവർണ്ണ
മുദ്ര പതിപ്പിച്ചു ഈ സമുജ്ജല മാതൃകയാണ്‌
എന്റെ സുഷുംനയിൽ ഇപ്പോൾ നൃത്തം ചെയ്യുന്നത്‌.
ഇനിയെങ്കിലും തിരിച്ചറിയുക, ഈ പ്രേമത്തിൻ പ്രണയരഹസ്യം.

കാക്കകൾ പോലും വിയർത്തൊലിക്കുന്ന കോടതിയിൽ ഭൂമിയിലെ കൽകണ്ട കച്ചവടക്കാരെല്ലാം കൈമലർത്തുമ്പോഴും എന്റെ പ്രേമഭാജനം സൃഷ്ടാവിൻ മുന്നിൽ സഷ്ടാംഗ പ്രണാമത്തിലായിരിക്കും! നിലക്കാത്ത കണ്ണുനീരിന്റെ ശവമടക്കു കഴിഞ്ഞ്‌ കണ്ണിറുക്കി ചിരിതുടച്ച്‌ സകലരും സ്വർഗറ്റ്‌ഹ്തിലേക്ക്‌ പിരിഞ്ഞുപോകുന്ന സമയം ഞാൻ അവിടെതന്നെ നിൽക്കും. ഭയച്ചൂടും ഇരുട്ടും നിറഞ്ഞ നിശബ്ദതയിൽ നരകവാതിലിരുന്ന്‌ പക്ഷികളുടെ അസ്ഥികൂടങ്ങൾ പാടുന്ന നേരം നീരറ്റ കണ്ണിന്റെ നിത്യദാഹങ്ങളിൽ തോരത്തെ പെയ്യുന്ന ശിപർശാകന്‌ ഞാനെന്ത്‌ നൽകും? ഉള്ളിലെ പുകക്കറ വീണ കരച്ചിലോ? രക്താർബുധ ലഹരിയിൽ സിരകളിൽ അറിയാതെ പതിഞ്ഞ സ്വലാത്തുകളോ?

കടലുകൾക്ക്‌ തീരങ്ങളെ നഷ്ടപ്പെടുന്ന ദിവസം കരച്ചിലുകൾക്ക്‌ കടൽപക്ഷിയെയും നഷ്ടമായേക്കാം! എങ്കിലും അനുരാഗത്തിന്റെ സ്വപ്നഗ്രന്ധികൾ നുരമ്പുന്നതെങ്ങനെയാണ്‌? ഹൃദയഭാജനമില്ലാത്ത ഹൃദയങ്ങൾ സ്വപ്നം കാണുമോ? ജീവനുള്ള ഹൃദയങ്ങൾ സ്നേഹ ശൂന്യമായ നിമിഷങ്ങളെ സഹിക്കുന്നതെങ്ങനെയാണ്‌? അരുതെ! പ്രേമഭാജനത്തിന്റെ പാദങ്ങളിൽ ഇമവിരിക്കാൻ കാത്തിരിക്കുന്ന പേടമാനിന്റെ പ്രണയമളക്കരുതെ!

ഇനിയും പിറക്കാത്ത ഭാഷയിലാണു ഞാൻ പ്രവാചകസ്നേഹത്തിന്റെ ഗിഥാറുകൾ വായിക്കുന്നത്‌. അത്തിപ്പഴങ്ങളും പനിനീർപൂക്കളും വിൽക്കുന്ന താഴ്‌വരയാണെന്റെ കാവ്യലോകം. നോക്കൂ, എന്റെ മനസ്സിലെ ചിത്രശലഭങ്ങൾ തുറന്ന്‌ കാട്ടിയ വസന്താരാമത്തിൽ ചിറ്റിപറക്കാൻ ഭ്രമം കൊള്ളുകയാണ്‌. രാഷ്ട്രത്തിന്റെ പുറംപോക്കിൽ വലിച്ചെറിയപ്പെട്ട ജനകോടികളിൽനിന്ന്‌ ബാലറ്റിലെ ഇന്ദ്രജാലത്തിലൂടെ ഒബാമയെത്തിയപ്പോഴും ഞാനോർത്തിരിക്കുന്നത്‌, ബിലാളിനെ തഴുകിയ തന്ത്രികളെയായിരുന്നു. കണ്ണീർ കായലുകളിൽ ദരിദ്ര ജീവിതങ്ങൾ മുങ്ങുമ്പോഴും കൊള്ളപലിശയെ സേവിക്കുന്നവരാണെനിക്ക്‌ ചുറ്റുമുള്ളത്‌. പലിശയെ ശപിക്കുന്ന പ്രവാചകനെ പിന്നെങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും? നോക്കൂ, മാന്ദ്യ കാലാവസ്ഥയിലും എന്റെ സിരകളിൽ ഹിജാസിയൻ പ്രണയത്തിന്റെ സൂചികളാണാഴ്‌ന്നിറങ്ങുന്നത്‌!

മൈക്കലാഞ്ചലോവിന്റെ ശവഭോജന ശാലയിൽനിന്നും കിനാവറ്റ യാചകർ (യൂറോപ്യർ) ഇറങ്ങിവന്നത്‌ റാഫേലിന്റെ കത്തുന്ന തെരുവുകളിലേക്കായിരുന്നു. ഡാവിഞ്ചിയുടെ നഗര കവാടത്തിൽ തുലാസ്സും ത്രിശൂലവും വിറ്റിരുന്നത്‌ മക്യല്ലിയുടെ എലി തിന്ന ശിരസ്സുകളാണ്‌. നവോത്ഥാനത്തിൽ മുങ്ങിയ തെരുവുകളിലിപ്പോഴും ക്ലാവു പിടിച്ച ഹൃദയങ്ങളിലെ നിലച്ച വാച്ചുകളാണുള്ളത്‌. ഫ്രാൻസിലെ പ്രേതാലയങ്ങളിൽ റാബിലൈസിന്റെ കോടതി ജനങ്ങളെ തൂക്കാൻ വിധിച്ചു പിരിഞ്ഞതിനു ശേഷമായിരിക്കണം സ്പൈനിൽ സെർവാന്റ്സിന്റെ കണ്ണുപൊട്ടിയ വഴിവിളക്കുകൾ കാളച്ചോര ചുരത്താൻ തുടങ്ങിയത്‌. ഡവിഞ്ചിയും ഗലീലിയും വന്നു. ഗ്ലാസ്സു നീട്ടി. ഇതാ ചെകുത്താന്റെ രക്തം കുടിക്കൂ! പറയൂ, ഇവരെ പ്രണയിക്കുന്നതെങ്ങനെയാണ്‌?

കുങ്കുമം തൊട്ടുവരുന്ന ശരത്കാല സന്ധ്യയിൽ ഇഖ്ബാലിന്റെ സിത്താറുകൾ ഉറക്കമിഴിച്ചതു ആർക്കുവേണ്ടിയാണ്‌? ഇഖ്ബാലിന്റെ കവിതകൾ കാൽപനിക യാത്ര നടത്തിയതാരെയോർത്താണ്‌? “നൂറായിരം കവിത കനക്കും കൃതികൾ നാണിച്ചു പോയി നിരക്ഷരന്റെ വാക്കുകൾ കേൾക്കെ” എന്ന്‌ ർറൂമി വാചാലനാകുന്നത്‌ ആരെയോർത്താണ്‌?

നക്ഷത്രതുല്യർ പ്രണയനൃത്തം ചവിട്ടിയ തൈബാ നഗരമെ, നിന്റെ വൈദ്യുതാലിംഗനവും കാത്ത്‌ പാതിരാതെരുവുകളിൽ വ്രതമെടുത്തിരിക്കുകയാണ്‌ ഞാൻ. പ്രേമഭാജനമില്ലാത്ത ഹസ്ത രേഖയിൽ ദു:ശഖുനങ്ങൾ വായിക്കുമ്പോഴാണ്‌ ദുർമരണത്തിന്റെ സ്വപ്നങ്ങൾ തലച്ചോറിനെ കാർന്നു തിന്നുന്നത്‌. വെന്തു പോയ ഈ വാകമരങ്ങളുടെ ജന്മനാട്ടിൽ വിശക്കുമ്പോൾ തണുത്ത തലച്ചോറെ എനിക്കുണ്ണുവാനുള്ളു. ഹൗ! തൈബാ നഗരത്തിന്റെ തൂത്തുകാരൻ എത്ര ഭാഗ്യവാൻ………

കാർമുകിൽ കാളിമ നിറയും മനസ്സിൽ പാർവർണ ചന്ദ്രിക
ചാർത്തുന്ന പ്രേമ ഭാജനത്തിന്റെ സ്മരണയിൽ മനസ്സിന്റെ
സൂക്ഷ്മ കോശങ്ങളിൽപോലും സംതൃപ്തി സംത്രസിക്കുകയാണ്‌.
അവ്യക്തത്തയുടെ നിഴൽപാടുകൾ അവസാനിച്ചിരിക്കുന്നു.
ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല.
ഇനി ഒന്നും പറയാനില്ല.
എല്ലാം അവസാനിച്ചിരിക്കുന്നു.
ഇവിടെ സ്നേഹപ്രവാഹം സമുദ്ര സംഗീതമായ്‌ മാറുന്നു.
എന്റെ സുഷുംനയിൽ അനുരാഗ പൈങ്കിളികൾ നൃത്തം ചെയ്യുന്നു…….

Tuesday, February 22, 2011

കമലിന്റെ ഗദ്ദാമ, അറബ് സമൂഹത്തോട് മലയാളി മാപ്പു പറയണം....




ഫോര്‍വേഡ് ചെയ്തു കിട്ടിയത്-
മലയാളത്തില്‍ നിന്നും അറബ് തീരത്തേക്ക് സഞ്ചരിച്ച ആദ്യ മലയാളി വാസ്ക്കോഡ ഗാമ ആരെന്ന് ഒരു ചരിത്രപുസ്തകത്തിലും എഴുതപ്പെട്ടിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തേടിയെത്തിയ അറബി കച്ചവടക്കാര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തന്നെ കേരളത്തില്‍ സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്.പല അറബികളുംമലയാളികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരുന്നു.മരവും കറുത്തപൊന്നുമായി അറബ് തീരത്തേക്ക് മടങ്ങിയ പത്തേ മാരികളില്‍ ഒപ്പം കൂടിയ ആദ്യ മലയാളിയെ അത്തരമൊരു സാഹസയാത്രക്ക് പ്രേരിപ്പിച്ചത് കൂടപ്പിറപ്പുകളുടെ അന്നത്തിന്ന് വേണ്ടിയുള്ള കരച്ചിലായിരിക്കാം എന്നതിലാര്‍ക്കും ഭിന്നാ ഭിപ്രായമുണ്ടാവില്ല. ജന്മികളുടെ കൃഷിഭൂമിയില്‍ അടിമകളായി ജീവിച്ച് മരിക്കുന്നതിലും ഭേദമാണ് അന്യദേശത്തെ ജീവിതമെന്ന് അക്കാലത്തെ യുവ സമൂഹം ചിന്തിച്ചിരിക്കാം.ഇരുപതാം നൂറ്റാ ണ്ടിന്റെ ആരംഭകാലത്തെ കേരളീയ സാഹചര്യം പഠന വിധേയമാക്കിയാല്‍ ആ അവസ്ഥ ആര്‍ക്കും ബോധ്യമാകും.ജന്മിമാരും നാട്ടുരാജാക്കന്മാരും അടിമകളാക്കി കൊണ്ടു നടക്കുകയായിരുന്നു മനുഷ്യരെ.വസ്ത്രവും പാര്‍പ്പിടവും അന്നവും ഇല്ലാതെ വറുതിയില്‍ വസിച്ച മനുഷ്യരില്‍ നിന്ന് കടല്‍യാത്രയെന്ന സാഹസത്തിന്ന് മുതിര്‍ന്ന ആ മലയാളി വെട്ടിയ പാത നൂറ്റാണ്ടിന്നി പ്പുറവും ഗതാഗതയോഗ്യവും ആള്‍ത്തിരക്കേറിയതുമാണ്.പാസ്പ്പോര്‍ട്ടും വിസയുമില്ലാതെ ചരക്ക് കൊണ്ടുപോകുന്ന പായകപ്പലില്‍ ജീവന്‍ പണയപ്പെ ടുത്തി സഞ്ചരിച്ച മലയാളിചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലുമായി ജീവിക്കുന്നുണ്ട്.ഭാഷയും വേലയും അറിയാതെകടല്‍ കടന്ന് അറബ് മരു ഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അരനൂറ്റാണ്ട്
പിന്നിട്ടിരിക്കുന്നു.താങ്ങളുടെ രാജ്യത്തേക്ക് ഒരു രേഖയുമില്ലാതെ കള്ള വണ്ട ികയറി വന്നവരെ ഒരു അറബി
പോലീസും വെടിവെച്ച് കൊന്ന തായോ,കല്‍തുറുങ്കിലടച്ച് തൂക്കി കൊന്നതായോ നാളിത് വരേ കേട്ടിട്ടില്ല.അതിര്‍ത്തി
കടന്നെത്തിയ വിദേശികളെ സഹോദരന്മാരായി കണ്ട് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍. തരിശ്
നിലങ്ങളില്‍ വര്‍ണ്ണമനോഹരസൌധങ്ങളും റോഡുകളും,പാലങ്ങളും,വിമാനത്തവളങ്ങളും പണിതുയര്‍ത്തി അറബ് രാജ്യം
മുഖം മോഡിവരുത്തിയപ്പോള്‍ ആ പ്രവൃത്തിയുടെ പിന്നില്‍ മല യാളിയുടെ കരങ്ങളും പങ്ക് ചേര്‍ന്നു. അറബ് രാജ്യത്തെ
എണ്ണക്കിണറുകള്‍ ഡോളര്‍ ചുരത്തിയപ്പോ ള്‍ അറബ് രാജ്യത്തിന്റെ വികസനവും മിഴിചിമ്മി തുറക്കുന്ന വേഗത്തിലായി.
ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളുംസാംസ്കാരികമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും,ഭൌതിക
സൌകര്യങ്ങള്‍കൊണ്ടും ഉന്നതിയാലാണ് എന്റെ സംസ്ഥാനമെന്ന് ഓരോ കേരളീയനും തെല്ലൊരു അഹങ്കാരത്തോടെ
സംസാരിക്കാറുണ്ട്. ഈ കാണുന്ന സുഖ സൌകര്യങ്ങള്‍ ഒരുക്കി തന്നത് മാറിമാറി ഭരിച്ച ഇടത്-വലത്
പ്രസ്ഥാനങ്ങളല്ലെന്നും സകല ഐശ്വര്യങ്ങള്‍ക്കും പിന്നിലെ ചാലക ശക്തി ഗള്‍ഫ് സമ്പത്തായിരുന്നു എന്നും
പറഞ്ഞാല്‍,എതിരഭിപ്രായമുണ്ടാവില്ല.കമല്‍ സംവി ധാനിച്ചൊരുക്കിയ ഗദ്ദാമ നിന്ന ചലചിത്രമാണ് പ്രവാസ
ചരിത്രത്തിന്റെ താഴ്വേരുകള്‍ തേടി അല്‍പ്പമെങ്കിലും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
കാവ്യാമാധവന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയകഥാപാത്രമാണ് അശ്വതിയെന്ന ഗദ്ദാമ.അറബി വീട്ടില്‍
ജോലിക്കെത്തുന്ന സ്ത്രീകളെയാണ് ഗദ്ദാമ എന്ന് വിളിക്കുന്നത്.ഈ ചലചിത്രം മുന്നോട്ട് വെക്കുന്നത് ഗള്‍ഫിലെ സ്ത്രീ
തൊഴിലാളികളുടെ ദുരിത പര്‍വ്വമാണ്.(അത്തരമൊരു ശ്രമം ചിത്രത്തിലില്ലെങ്കിലും) കുറഞ്ഞ വേതനത്തിന്ന്
അടിമകളെപ്പോലെ അറബി വീട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ ദൈന്യതയിലേക്കാണ് ചിത്രത്തിന്റെ
കാമറ കടന്ന് ചെല്ലുന്ന തെങ്കിലും ചിത്രം ആ വിഷയത്തെക്കാള്‍ സംസാരിക്കുന്നത് അറബ് ജനതയെക്കുറിച്ചാണ്.
അശ്വതിയെന്ന മലയാളി അമുസ്ലിം പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൌദി എയര്‍പ്പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുന്ന ഒരു
രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.പൊട്ട് തൊട്ട് തലമറക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ
പാസ്പ്പോര്‍ട്ട് പരിശോധികയായ വനിത ക്രൂരമായാണ് നോക്കുന്നത്. ദേഷ്യത്തോടെ പാസ്പ്പോര്‍ട്ടില്‍ സീല്‍
പതിക്കുന്നതും കൂടി കണ്ടപ്പോള്‍ ചിത്രം പറയാന്‍ പോവുന്ന കഥയുടെ ടെമ്പോ നിലനിര്‍ത്താനായിരിക്കുമെന്നാണ്
കരുതിയത്.പക്ഷെ, ചിത്രത്തിലുടനീളം അറബികളെ പെണ്ണ് പിടിയന്മാരും ക്രൂരന്മാരുമായി ചിത്രീകരിച്ചത് കണ്ടപ്പോ
ഴാണ് ഗദ്ദാമ കമലിന്റെ കൈപ്പിടിയിലൊതുങ്ങിയില്ലെന്ന് മനസ്സിലായത്.
ചിത്രത്തിലൊരിടത്തും അറബികളെ വെറുതെ വിട്ടിട്ടില്ല കമല്‍.മലയാളി ഡ്രൈവറും ഇന്തോനേഷ്യ ക്കാരി ഗദ്ദാമയും
അവിഹിത ബന്ധത്തിലേര്‍പ്പെട്ടതറിഞ്ഞതോടെയാണ് അറബി പീഡന മുറകള്‍ ആരംഭിച്ചത്.ആ വീട്ടില്‍ നിന്നും ഇരുവരും
രക്ഷപ്പെട്ടത് അശ്വതിയുടെ അറിവോടെയാണെന്ന് പറഞ്ഞാണ് കഥാനായികയുടെ നേരെ അറബിയും കുടുംബവും
തിരിയുന്നത്. എന്റെ കുടും ബത്തിന് ചീത്തപ്പേരുണ്ടാക്കിയ ജീവനക്കാരെ പോലീസിലേല്‍പ്പിക്കാതെ ബെല്‍റ്റ് കൊണ്ട്
അടി ക്കുന്ന അറബിയുടേതാണ് ഒരു രംഗം,വീട്ടിലുള്ള മμ ബുദ്ധിയായ അറബി ചെറുക്കനാവട്ടെ കിട്ടു ന്നിടത്ത്
വെച്ചെല്ലാം അശ്വതിയെ ദേഹോപദ്രവമേല്‍പ്പിക്കുന്നു.അറുപത്തഞ്ച് പിന്നിട്ട കിളവന്‍ അറബിപോലും ലൈംഗിക ചുവയോടെ
നോക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. സഹികെട്ട് വീട്ടില്‍നിന്നും ഒളിച്ചോടുന്ന അശ്വതി ഏറെ
നാളത്തെ അലച്ചിലിന്നൊടുവില്‍ എത്തി പ്പെടുന്നതും അറബികളുടെ കൈയ്യിലാണ്. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന
അറബികള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമിലെത്തിക്കുന്നു. ആഹാരം നല്‍കിയെങ്കിലും അന്ന് രാത്രി
അവളെ ശാരീരികമായി ഉപയോഗപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. മലയാളി ആട്ടിടയന്റേയും ഡ്രൈവറുടെയും
അവസരോചിത ഇടപെടലാണ് അറബി കാമഭ്രാന്തന്മാരില്‍ നിന്നും അശ്വതിയെ രക്ഷപ്പെടുത്തുന്നത്.ബഷീര്‍ എന്ന
ആട്ടിടയനെ ഇതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്ന അറബികളെയാണ് ചിത്രം കാണിക്കുന്നത്.തങ്ങളുടെ രതി
ശമനത്തിനുള്ള ഇരയെ രക്ഷിച്ചതിന്റെ പേരില്‍ മണ്‍വെട്ടികൊണ്ട് അറബികള്‍ ബഷീറിനെ അടിച്ച് കൊല്ലുന്നു.ഇങ്ങിനെ
ചിത്രത്തിലുടനീളം കമല്‍ അറിഞ്ഞോ,അറിയാതെയോ സൃഷ്ടിച്ചെടുത്തിരിക്കുന്നു അറബി വിരോ ധം.സിനിമ ക
ിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു അമുസ്ലിം സ്ത്രീ പറയുന്നത് കേട്ടു "വല്ലാ ത്തൊരു ദുഷ്ടന്മാരാണല്ലേ ഈ
അറബികള്‍.ഗദ്ദാമ എന്ന കമല്‍ ചിത്രം നല്‍കുന്ന സμശവുമിതാ ണ്. എത്ര നീചന്മാരാണീ അറബികള്‍.
തന്നെ കൊ ുവന്ന മലയാളിയുടെ അടുത്തെത്തിച്ചാല്‍ മതിയെന്നാണ് ആട്ടിടയനായ ബഷീറി നോടും ഡ്രൈവറോടും
അശവതി പറഞ്ഞത്.പക്ഷെ,അയാള്‍ ഏറ്റെടുത്തില്ല.അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ
മുറിയില്‍ അശ്വതിയെ കിടത്തി പുറത്ത് വണ്ടിയില്‍ കാവല്‍ കിടക്കുന്നു.പുരുഷന്മാര്‍ താമസിക്കുന്നിടത്ത് സ്ത്രീയെ
കണ്ടപ്പോള്‍ പോലീസ് ഇരുവരേ യും പൊക്കുന്നു.മുന്നൂറ് അടിയും മൂന്ന് മാസം തടവും ശിക്ഷ വിധിക്കുന്നു
കോടതി.ചൂരല്‍ കൊണ്ട് അശ്വതിയുടെ ശരീരത്തില്‍ അടി നടപ്പാക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. കാടത്ത ശി
ക്ഷാരീധിയെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി മനഃപ്പൂര്‍വ്വം സൃഷ്ടിച്ച ഒരു രംഗം.തീര്‍ന്നില്ല കമല്‍ ചിത്രത്തിന്റെ അറബ്
വിരോധം. 'ശരീഅത്ത് നിയമം ഇങ്ങിനെയൊക്കെയാണ്' എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ റസാഖിനെ കൊണ്ട്
പറയിപ്പിക്കുമ്പോള്‍ മാത്രമാണ് കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞതെന്താണെന്ന് നമുക്ക് ബോദ്ധ്യമാവുക.
കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രമാണെങ്കിലും ആ ചിത്രത്തിന് ഒരുപാട് ഹൃദയങ്ങളെ മുറിപ്പെടുത്താന്‍
കഴിയുമെന്നതില്‍ സംശയമില്ല..ഒരു മുസ്ലിം പശ്ചാത്തലത്തിലുള്ള കഥ പറ ഞ്ഞാല്‍ ഗദ്ദാമ ശ്രദ്ധിക്കപ്പെടുകയില്ലെന്നും
നിര്‍മ്മാതാവ് കുത്ത് പാളയെടുക്കുമെന്നും കമലിന്ന് നന്നായറിയാം. അത് കൊണ്ട് തന്നെയാണ് അശ്വതിയെന്ന
പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖ മക്കനയിട്ട് പൊട്ട് മായ്പ്പിച്ച് കൊണ്ടുവന്നത്.അറബി ഒരു മുസ്ലിം ഗദ്ദാമയോടാണ്
ഈ ക്രൂരത കകളത്രയും നടത്തിയതെങ്കില്‍ ഹൈμവ ജനതക്ക് അറബികളോട് ഇത്ര വിരോധം ജനിക്കുമാ യിരുന്നില്ല.
ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ട് കുടുംബങ്ങളുടെയും ഭാരം ചുമലിലായ അശ്വ തിയെന്ന മലയാളിപെണ്‍കുട്ടി
പ്രാരാപ്തങ്ങളില്‍ നിന്നുള്ള മോചനത്തിന്നാണ് അറബി വീട്ടിലെ എച്ചില്‍ പാത്രം വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
ഗദ്ദാമകളായി ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ദുരിതത്തിലേക്കും ആ തൊഴിലിടത്തില്‍ നടക്കുന്ന മനുഷ്യാവകാശ
ധ്വംസനത്തി ലേക്കും തുറക്കേണ്ടിയിരുന്നു കമലിന്റെ കാമറക്കണ്ണുകള്‍.പക്ഷെ, ഗദ്ദാമ പറയാനുദ്ദേശിച്ചത് അതാണെങ്കിലും
പറഞ്ഞ് വന്നപ്പോള്‍ സംഭവിച്ചത് അറബ് വിരോധമായെന്ന് മാത്രം.
കുറഞ്ഞ വേതനത്തിന്ന് തൊഴിലെടുക്കുന്നവരാണ് ഗദ്ദാമമാര്‍.ഒഴിവ് ദിവസങ്ങളില്ലെന്ന് മാത്രമല്ല രാത്രിയില്‍ ഉറങ്ങാന്‍
കിട്ടുന്ന നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് പലര്‍ക്കും ജോലിയില്ലാത്ത സമയം. അറബ് ലേബര്‍ നിയമത്തില്‍ പോലും
ഉള്‍പ്പെടാതെ,അടിമകളെ പോലെ അറബ് വീടിന്റെ കനത്ത മതില്‍ കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്.
ശാരീരകവും മാനസികവുമായ പീഡനമനുഭവിച്ച് ജീവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയാര്‍ന്ന ജീവിതമായിരുന്നു
ഗദ്ദാമ വരച്ച് കാട്ടേണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാനും ലാക ജനതയുടെ മനസ്സില്‍ ഈ തൊഴില്‍
സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം കാര ണമാവേണ്ടിയിരുന്നു.ലോകത്തിലെ മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്ത് നടത്താവുന്ന നല്ലൊരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍ തളച്ചിട്ട്,മലബാറിലെ
ഹോം സിനിമ കളുടെ നിലവാരത്തേക്കാളും താഴ്ന്ന് പോയി ഗദ്ദാമ.

പതിറ്റാണ്ട ുകളായി സൌദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ.യു ഇക്ാല്‍ എന്ന പത്ര പ്രവര്‍ത്തകന്റേതാണ്
ഗദ്ദാമയുടെ കഥ.കമല്‍ തിരക്കഥയും കെ.ഗിരീഷ് കുമാര്‍ സംഭാഷണവും നിര്‍വ്വഹിച്ച ഗദ്ദാമയില്‍ പറഞ്ഞ വിധമുള്ള ഒരു
അറബ് സമൂഹത്തെ കെ.യു.ഇക്ാല്‍ നാളിത് വരേയുള്ള സൌദി ജീവിതത്തില്‍ ക ിട്ടുണ്േടാ. കാവ്യയെന്ന
കഥാപാത്രത്തിന്റെ ദുരിതാഭിന യത്തിന്ന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് നിരവധി രംഗങ്ങള്‍ ചേര്‍ത്തെങ്കിലും അവയെല്ലാം
രൂപ പ്പെടുത്തിയ ആകത്തുക അറബ് വിരോധമായി. ജയില്‍വാര്‍ഡയായ അറബി സ്ത്രീ പോലും
പരുക്കനായാണ് ചിത്രത്തില്‍ പെരുമാറുന്നത്. എന്നാല്‍ യഥാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞ്
ക്ഷേമാന്വേഷണം നടത്തിയാണ് കുറ്റവാളികളോട് പോലും പെരുമാറുകയെന്ന് ഒരിക്ക ലെങ്കിലും അറബ് രാജ്യത്തെ
പോലീസ് സ്റേഷന്‍ കയറിയ ഏതൊരാള്‍ക്കുമറിയാവുന്നതാണ്. അറബ് സംസ്ക്കാരത്തിന്നും ജനതക്കും നേരെ
ഇത്തരത്തില്‍ അസത്യങ്ങളെഴുന്നള്ളിച്ച് കമല്‍ ആരുടെ കൈയ്യടിയാണ് പ്രതീക്ഷിക്കുന്നത്. അറബ് ജനതയുടെ
കാരുണ്യത്തിന്റെ പങ്ക് പറ്റിയാണ് കേരളവും കേരളീയരും ഇന്ന് ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണെന്നോ,
അശ്വതി യെപ്പോലെ ദുരിതം പേറുന്ന ഗദ്ദാമമാരില്ലെന്നോ ഈയുലള്ളവന് അഭിപ്രായമില്ല.പക്ഷെ,കമല്‍ പറ ഞ്ഞ പോലെ
അറബികളെല്ലാം സ്ത്രീലമ്പടന്മാരും ക്രൂരന്മാരുമാണെന്ന് എനിക്കും നന്നേ ചുരു ങ്ങിയത് ഒരു തവണയെങ്കിലും
മരുഭൂവില്‍ കാലുകുത്തിയ മലയാളിക്കും അഭിപ്രായമില്ലെന്ന് കമലും സംഘവും അറിയുക.
അറബ് രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ പരിരക്ഷപോലും ലഭിക്കാതെ അടിമകളെ പോലെ ജീവിക്കുന്ന ഗദ്ദാമമാരുടെ
ജീവിതം വരച്ച് കാട്ടുകയെന്ന പേരില്‍ അറബ് രാജ്യത്ത് തന്നെ ചിത്രീ കരിച്ച ഗദ്ദാമ ഉയര്‍ത്തുന്ന സμശം ഏറെ
അപകടകരമാണ്. തിന്നും കുടിച്ചും സുഖിച്ചും ജീവി ക്കുന്ന മനസ്സിനും ശരീരത്തിന്നും ദുര്‍മേദസ്സ് പിടിപെട്ടവരായാണ്
അറബികളെ ചിത്രീകരിച്ചി രിക്കുന്നത്. ഇത്തരം ആളുകളുണ്ടാവാം ഒരു സമൂഹത്തില്‍. സൌമ്യയെന്ന പെണ്‍കുട്ടിയെ
തീവ ണ്ടിയില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച ഗോവിμച്ചാമിയെന്ന തമിഴനെ മുന്‍നിര്‍ത്തി തമിഴ്നാട്ടുകാരെല്ലാം
ഇത്തരക്കാരെന്ന് കമല്‍ പറയുമോ. ചിത്രത്തിലൊരിടത്തെങ്കിലും മനുഷ്യ സ്നേഹികളായ അറബികളെ
ചേര്‍ക്കാമായിരുന്നു. ഇതിന്ന് കമല്‍ തയ്യാറായില്ലെന്നതാണ് അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന ചലചിത്ര
അജണ്ടയാണ് കമലിനുള്ളതെന്ന് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെകാലമായി അന്നവും
അഭയവും തന്ന് മലയാളിയെ പോറ്റി വളര്‍ത്തിയ ജനതക്ക് കമല്‍ മലയാള സിനിമയിലൂടെ നല്‍കിയ ഉപഹാരം ബഹു
ഭേഷാ യിട്ടുണ്ട്. ഇവ്വിധം തന്നെ വേണം ഉ ചോറിന്ന് നμി കാണിക്കാന്‍.
ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് ഗദ്ദാമമാരുടെ ജീവിതമായിരുന്നു.പക്ഷേ, ചര്‍ച്ചയാവു ന്നത് അറബികളുടെ
ക്രൂരതയാണെന്ന് മാത്രം. അശ്വതിയെന്ന ഇരയുടെ അഭിനയമികവിന്ന് വേണ്ടി കമല്‍ ഒരുക്കിയ തിരക്കഥാ രൂപം ഒരു
സംസ്കാരത്തിന്റെ മേലുള്ള കടന്നാക്രമണമായിപ്പോയി. അറബികള്‍ ആടുഫാമില്‍ നമസ്കരിക്കുമ്പോഴാണ് മലയാളിയായ
ആട്ടിടയന്‍ അശ്വതിയെ രക്ഷ പ്പെടുത്തുന്നത്.നമസ്കാരം കഴിഞ്ഞ ശേഷം വ്യഭിചരിക്കാനാണ് അവരുടെ
പദ്ധതിയെന്ന് ആര്‍ക്കും ബോദ്ധ്യമാവും.ഒരേ സമയം മത ആചാരങ്ങള്‍ പാലിക്കുകയും ധാര്‍മ്മികതയ്ക്ക് നിരക്കാത്ത
പ്രവൃത്തികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാണ് അറബിക(മുസ്ലീകളും)ളെന്ന് ബോദ്ധ്യപ്പെ ടുത്തുകയാണ് കമല്‍
ഇത്തരം രംഗങ്ങളിലൂടെ. മലയാളത്തിന്ന് വേണ്ടി മലയാളി ഗദ്ദാമയുടെ കഥ പറയുകയാണ് കമല്‍ ചെയ്യുന്നതെങ്കിലും
വലിയൊരു സമൂഹത്തെയാണ് വേട്ടക്കാരനായി ചിത്രീ കരിച്ചിരിക്കുന്നത്.വേട്ടക്കാരന്റെ വേലത്തരങ്ങള്‍
പൊലിപ്പിച്ചെങ്കിലേ ഗദ്ദാമയെന്ന ഇരക്ക് പ്രാധാന്യം കൈവരികയുള്ളുവെന്ന് കമലിന്നറിയാം.പക്ഷേ,വേട്ടക്കാരന്‍ മറ്റൊരു
രാജ്യവും അവിടുത്തെ പൌര ന്മാരുമാണെന്ന ബോധത്തില്‍ അല്‍പ്പം മാന്യതയാവാമായിരുന്നു.
വിധവകളും നിരാലംബരുമായ ആയിരക്കണക്കിന് പുരുഷതണലില്ലാത്ത മലയാളിപ്പെണ്ണുങ്ങള്‍ അറബ് രാജ്യത്തേക്ക്
വിമാനം കയറിയാണ് തങ്ങളുടെ അടുപ്പില്‍ തീ പടര്‍ത്തിയത്.മക്കളെ കെട്ടി ച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും
മാതാപിതാക്കളെ സംരക്ഷിച്ചും ജീവിക്കുന്ന ഈ ഗദ്ദാമ മാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം ഒരു സൌകര്യവും പരിഗണനയും
നല്‍കുന്നില്ല.കനത്ത തുക ഏജന്റിന് നല്‍കി ദുരിത കടലിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതാത് നാട്ടിലെ
ഇന്ത്യന്‍ എമ്പസി കളും വേണ്ടതൊന്നും ചെയ്യുന്നില്ല.യൂറോപ്യന്‍ രാജ്യങ്ങളിലെ ഹൌസ് മെയ്ഡുമാര്‍ക്കുള്ള സൌക
ര്യങ്ങളുടെ പത്തിലൊന്ന് അറബ് രാജ്യത്ത് ഇവര്‍ക്കില്ല.ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പരാ മര്‍ശിക്കപോലും
ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമയെന്ന വിലാപകാവ്യത്തെ വക്രിച്ച് കളഞ്ഞു.
മതം,രാഷ്ട്രം,ജനത,നിയമം,നിയമപാലകര്‍ എന്ന് വേണ്ട ഒരു രാജ്യത്തിന്റെ സകലതിനേയും കമല്‍ പരിഹസിക്കുന്നു ്
ചിത്രത്തില്‍.ഏതൊരു രാജ്യത്തെക്കുറിച്ചായാലും ഇവ്വിധം തെറ്റുകള്‍ പരത്താന്‍ ഒരു മാധ്യമവും തുനിയുന്നത്
നന്നല്ല.കമല്‍ എന്ന മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രവാസി പ്രശ്നങ്ങളിലിടപെട്ടില്ലെങ്കിലും വേണ്ട, കിട്ടുന്ന
ചോറില്‍ മണല്‍ വാരിയിടാതിരുന്നാല്‍ മതി

Share

Twitter Delicious Facebook Digg Stumbleupon Favorites