This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Sunday, November 7, 2010

ഒരു പ്രവാസിയുടെ മടക്കയാത്ര


എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി. ഒരു ബക്കാര്‍ഡിയും , വോഡ്‌ക്കയും എടുത്ത്‌ ട്രോളിയിലിട്ടു. ബില്ല്‌ അടക്കാനായി കൗണ്ടറില്‍ ലൈനില്‍ നിന്നപ്പോഴാണ്‌ എന്റെ കുഞ്ഞുങ്ങളുടെ മുഖം മന:സ്സിലേക്കോടിയെത്തിയത്‌. മന:സ്സ്‌ സമ്മതിച്ചില്ല. എടുത്ത കുപ്പികള്‍ തിരികെ ഷെല്‍ഫില്‍ വെച്ച്‌ ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...


" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."


പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും അച്ഛനേയും , അമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.


" അച്ഛന്‍ നാളെ പോയാ ഇനി എന്നാ വരിക ..? "


" അച്ഛന്‍ വേഗം വരാട്ടോ ...."


" എന്തിനാ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ ... അച്ഛന്‍ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "


" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ .... ? "


" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, അച്ഛന്‍ പോവണ്ടാട്ടോ .."


ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. അച്ഛനും, ഞാനും, മക്കളും ഇരുന്നു. അമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.



നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു


" അച്ഛന്‌ ഒരു ഉമ്മ തന്നേ ..."


" ഉമ്മ "


മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. പാറേമ്പാടവും, കുണ്ടംകുളവും, കേച്ചേരി പുഴയും താണ്ടി കാറ് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. പുഴക്കല്‍ പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല.

Monday, May 31, 2010

ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?

ഒരു സിനിമയും സിനിമാ അവാര്‍ഡും ഇത്രത്തോളം ചര്‍ച്ചയായതും വിവാദമായതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തവിധം ചര്‍ച്ചകളുടെ ദിശ മാറിയും മറിഞ്ഞുമൊക്കെ ഇരിക്കുന്നു. പത്രങ്ങള്‍ കൈവിട്ട ചര്‍ച്ച ഇപ്പോള്‍ ചാനലുകളും മാഗസിനുകളും ഏറ്റെടുത്തു നടത്തുന്നു. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമ ചര്‍ച്ചയില്‍ നിന്നു പുറത്തുപോകാത്തതിന് ഒരേയൊരു കാരണം മാത്രം അവശേഷിക്കുന്നു. സിനിമ വെറുക്കപ്പെടുകയും സിനിമയിലൂടെ രാജ്യാന്തര അംഗീകാരം നേടിയ താരങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.

മദാല്‍സയായ സിനിമാനടിയോടൊപ്പം ഒരു രാത്രി പങ്കിടും വരെ അവളെ പൂജിക്കുകയും സ്വപ്നം കാണുകയും അതു കഴിഞ്ഞാല്‍ യഥാര്‍ത്ഥ സൌന്ദര്യം അവള്‍ക്കല്ല അവളുടെ വേലക്കാരിക്കാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഈ ചര്‍ച്ചകളുടടെയും ആധാരം. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത് ?

? മുംബൈയിലെ ചേരികളെ ദുരുപയോഗിക്കുകയോ എസി സ്റ്റുഡിയോയില്‍ ചേരിയുടെ സെറ്റിട്ട് ചേരിയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തതിനാണോ സംവിധായകന്‍ ഡാനി ബോയ്ല്‍ തെറി കേള്‍ക്കുന്നത് ?

? ഇന്ത്യയില്‍ ചേരികളുണ്ട് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരും ആ ചേരികളെ ഭയപ്പെടുന്നവരും ആരാണ് ?

രണ്ടു ചോദ്യങ്ങളുടെയും ഉത്തരം പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ കൂലങ്കഷചര്‍ച്ചകള്‍ ഇരുട്ടത്ത് എന്താണു തിരയുന്നത് എന്നു മനസ്സിലാവുന്നില്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഓസ്കര്‍ അവാര്‍ഡ് നിശ വരെ നീളുന്ന സംഭവങ്ങളിലുണ്ട്. ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്. ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്. എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല. സായിപ്പിനുള്ളതിനെക്കാള്‍ വിവരവും സംസ്കാരവും മൂല്യവുമൊക്കെ ഇന്ത്യക്കാര്‍ക്കുണ്ടായിരിക്കാം. എന്നു കരുതി സത്യസന്ധമായ ഒരുദ്യമത്തെ കരിവാരിതേയ്ക്കുന്നത് സംസ്കാരശൂന്യമാണ്.

ഇനിയിപ്പോള്‍ ഈ സിനിമ ഒറിജിനല്‍ ചേരിയില്‍ തന്നെ ചിത്രീകരിക്കാന്‍ ധൈര്യമുള്ള സംവിധായകരുണ്ടെന്നിരിക്കട്ടെ. അതിലഭിനയിച്ച തെരുവുകുട്ടികളെ ആരെങ്കിലും പിന്നെ ചുമന്നുകൊണ്ടു നടക്കുമോ ? നടന്നാലും പ്രോജക്ട് ചെയ്യുന്നത് അവരുടെ പട്ടിണിയും ദുരിതവും ചെറ്റക്കുടിലിലെ ജീവിതവുമാണ്. ദാ നോക്കൂ ചില സ്ലംഡോഗുകള്‍ എന്ന കണ്ണിലൂടെയല്ല, ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന താരങ്ങള്‍ എന്ന മട്ടില്‍ തന്നെയാണ് ലോകം കുട്ടികളെ കണ്ടത്. റുബിനയ്ക്കു വേണ്ടി അമ്മമാര്‍ അടികൂടുന്നു, ഇസ്മായിലിനെ അച്ഛന്‍ തല്ലി തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ പുറത്തുവിട്ടത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പയ്യന്‍ ശരിക്കും തീട്ടത്തില്‍ ചാടുന്നവനാണോ എന്നാവും ഇനിയവര്‍ക്കറിയേണ്ടത്.

ഡാനി ബോയ്ല്‍ അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകന്‍ ഓസ്കര്‍ റെഡ്കാര്‍പെറ്റിലേക്ക് ആ കുട്ടികളെ കൊണ്ടുപോകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഈ ഓസ്കര്‍ കൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത് റഹ്മാന്റെയും പൂക്കുട്ടിയുടെയും അവാര്‍ഡുകളാണെങ്കില്‍ രണ്ട് ഓസ്കറുമായി തിരികെയെത്തിയ റഹ്മാന്‍ ഏറ്റവും ഒടുവില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കൂ.-

“For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. “

ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം. ഒരിന്ത്യക്കാരന് ചെയ്യാനാവാത്തത് സായിപ്പ് ചെയ്തു. അതുകൊണ്ട് തന്നെ നമ്മളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഓസ്കര്‍ വലിയ അവാര്‍ഡ് ആണോ അല്ലയോ എന്ന നിലയ്ക്കു വരെയായി ചര്‍ച്ചകള്‍. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനെക്്കാള്‍ മൂല്യമുള്ളത് മികച്ച വിദേശഭാഷാ ചിത്രത്തിനാണ് എന്നു വാദിക്കാം. കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ആണ് അതിനെക്കാവ് മികച്ചത് എന്നും വാദിക്കാം. ഇന്ത്യന്‍ പ്രസിഡന്റാണോ അമേരിക്കന്‍ പ്രസിഡന്റാണോ വലിയവന്‍ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ. ഇന്ത്യയാണ് വലിയ രാജ്യം, ഇവിടടെയാണ് കൂടുതല്‍ ജനങ്ങള്‍ അതുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റാണ് അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ വലിയവന്‍ എന്നു വാദിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, ആര്‍ക്കാണ് കൂടുതല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം പറയാതെ പോകരുത് ആരും ?

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര് എന്ന് ഇന്ത്യയില്‍ തന്നെ ഒരു സര്‍വേ നടത്തിയാല്‍ കുറഞ്ഞത് 20 ശതമാനം പേരെങ്കിലും അറിയില്ല എന്നു പറയും. 30 ശതമാനം പേരെങ്കിലും ആദരണീയനായ അബ്ുദുല്‍കലാമിന്റെ പേര് പറയും. പ്രതിഭാ പാട്ടീല്‍ എന്നു പറയാന്‍ കഴിയുന്നവര്‍ 50 ശതമാനത്തതില്‍ താഴെയായിരിക്കും. പക്ഷെ, ഒബാമ എന്നു പറയാനാവുന്നവര്‍ അതിലേറെയായിരിക്കും. അതുപോലെ തന്നെയാണ് ഓസ്കറും. ചലച്ചിത്രലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഓസ്കറാണ്. അതുകൊണ്ട് അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് അമേരിക്കയുടെയാണ് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെ എടുക്കുന്ന സിനിമകളും ആവശ്യമുള്ളവന് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാം. ജനം അംഗീകരിക്കാത്ത ഒന്നിനു വേണ്ടി വാദിച്ചു വാദിച്ചു നരകിക്കുന്നവര്‍ ക്ഷമിക്കുക.

ചേരികളെക്കുറിച്ചും പാവം കുട്ടികളെക്കുറിച്ചുമുള്ള പരിവേദനങ്ങള്‍ പറയുന്നത് ചേരിയില്‍ നിന്നുള്ള ആരുമല്ലെന്ന് ഓര്‍ക്കണം. ചേരിയില്‍ ഓസ്കര്‍ ഒരാഘോഷമായിരുന്നു. ചേരിക്കു പുറത്തുള്ളര്‍ക്കും ചേരിയ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്കുമാണ് അസ്വസ്ഥത. അപ്പോള്‍ എന്റെ പ്രധാന ചോദ്യത്തിന്റെ ഉത്തരം അതു തന്നെയാണ്. ഇന്ത്യയിലെ ചേരികളെ നമുക്കു തന്നെയാണ് പേടി. സമ്പന്നരുടെ പട്ടികയില്‍ ഇത്രയധികം ആളുകളുള്ള ഇന്ത്യയില്‍ ഇതുപോലെ ചേരികളുമുണ്ട് എന്ന് ലോകമറിയുന്നത് ആ സമ്പന്നതയില്‍ അഭിരമിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ്. ഈശ്വരാ ! വലിയ നാണക്കേടായല്ലോ എന്ന മട്ടാണ്. സ്യൂട്ടും കോട്ടുമിട്ട് സായിപ്പിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മാന്യന്‍മാര്‍ക്കൊക്കെ പേടിയാണ് ാനും അത്തരം ചേരിയില്‍ നിന്നു വളര്‍ന്നുവന്നവനാണോ എന്നിവര്‍ സംശയിക്കുമോ എന്ന്.

ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.

ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.

മാനസികാരോഗ്യത്തിന് പത്രം വായിക്കരുത്


ഇന്നലെ ഞാന്‍ ടിവി കണ്ടില്ല, ഇന്നിറങ്ങിയ പത്രവും കണ്ടില്ല. രാവിലെ പത്രക്കാരന്‍ കൊണ്ടുവന്ന പത്രം വീട്ടില്‍ ആരെങ്കിലും ഉണരുന്നതിനു മുമ്പേ എടുത്തുകൊണ്ടുപോയി കളഞ്ഞു. വഴിവക്കില്‍ കങ്കാരുവിന്‍റെ ഷേപ്പിലുള്ള ചവറ്റുകൊട്ടയിലേക്കിടുമ്പോള്‍ ഒന്നാം പേജിലേക്ക് വെറുതെ ഒന്നു നോക്കി- ഭയപ്പെട്ടതുപോലെ തന്നെ കരിഞ്ഞ മൃതദേഹത്തിന്‍റെ ചിത്രം, ഭീമാകാരമായ തലക്കെട്ടുകള്‍. തിരിഞ്ഞുനോക്കാതെ പത്രത്തിന്‍റെ അടുത്തു നിന്ന് ഞാന്‍ വേഗം രക്ഷപെട്ടു. ഇത് എത്ര പേര്‍ വിശ്വസിക്കും എന്നെനിക്കറിയില്ല. വിശ്വസിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നുമില്ല.

ചാനലുകാരെയും മാധ്യമപ്രവര്‍ത്തകരെയും ചീത്ത വിളിക്കുന്നത് ‍ഞാന്‍ നിര്‍ത്തി. പാലോളി സഖാവ് പറഞ്ഞതുപോലെ അവര്‍ പിറവിയില്‍ പിഴവു പറ്റിയവരാണെന്നോ ഒരിക്കലും നന്നാവുകയില്ലെന്നോ എനിക്കഭിപ്രായമില്ല. നന്നാവാന്‍ തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഇനമാണ് മാധ്യമപ്രവര്‍ത്തകര്‍. ഇക്കാര്യത്തിലും ഇന്നല്ലെങ്കില്‍ നാളെ അവര്‍ നന്നാവും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.

എനക്കറിയാവുന്ന പല സുഹൃത്തുക്കളും ഓരോ ദുരന്തവും കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നത് ആ ദുരന്തത്തെപ്പറ്റിയോ അതില്‍പ്പെട്ട് വേദനിക്കുന്ന കുടുംബങ്ങളെപ്പറ്റിയോ എന്നതിനെക്കാള്‍ ടിവിയിലും പിറ്റേന്നത്തെ പത്രങ്ങളിലും അതിന്‍റെ വിശേഷങ്ങള്‍ വായിച്ചും കണ്ടും മാനസികനിലപോലും തകരാറിലാകുമല്ലോ എന്നോര്‍ത്താണ്.മംഗലാപുരം ദുരന്തത്തില്‍ ഈ രണ്ടു മാധ്യമങ്ങളും ഞാന്‍ ഒഴിവാക്കി. ഇന്നലെ ഇതാശ്രയിച്ചവര്‍ പലരും ഇന്നു ഡിപ്രഷനിലാണ്. ഇന്നലെ ടിവി കാണുകയും ഇന്ന് പത്രം വായിക്കുകയും ചെയ്തതിന്‍റെ ഫലമായി ജീവിതത്തെപ്പറ്റി നിരാശയും അകാരണമായ ഭീതിയും ബാധിച്ച എന്‍റെ സുഹൃത്തുക്കളെ ഞാന്‍ മാധ്യമലോകത്തിനു സമര്‍പ്പിക്കുന്നു. ഇതൊക്കെ കാണാനും വായിക്കാനും ആരെങ്കിലും നിര്‍ബന്ധിച്ചോ എന്നു ചോദിക്കാം. ഞാന്‍ മാത്രമല്ല, എന്നെപ്പോലെ പലരും ദുരന്തങ്ങളുടെ പിറ്റേന്ന് പത്രം വായിക്കേണ്ട എന്നു തീരുമാനിച്ചു കഴിഞ്ഞു.അതിരുവിട്ട വര്‍ണനയും ബീഭത്സമായ ചിത്രങ്ങളും നിങ്ങള്‍ ഒഴിവാക്കുന്നോ അതോ വായനക്കാരും പ്രേക്ഷകരും നിങ്ങളെ എന്നെന്നേക്കുമായി ഒഴിവാക്കണോ എന്നതാണ് ചോദ്യം.

മാധ്യമപ്രവര്‍ത്തനത്തില്‍ ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി എന്നൊരു വിഭാഗമുണ്ടെന്നു കേള്‍ക്കുന്നു. അപകടങ്ങളുടെ വര്‍ണനയും മൃതദേഹങ്ങളുടെയും കരയുന്ന ബന്ധുക്കളുടെ ചിത്രവുമൊക്കെ അതിലാണ് പെടുന്നതത്രേ. അതില്‍ എന്തു ഹ്യൂമന്‍ ഇന്‍ററസ്റ്റാണെന്ന് എനിക്കു മനസ്സിലാവുന്നില്ല.സഹജീവികളുടെ കണ്ണീരും ദുരന്തവും കാണാന്‍ ആഗ്രഹിക്കുന്ന മനുഷ്യരാണോ ലോകത്തുള്ളത് എന്നു മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ടോ ? ഇന്നലെ ചാനലുകളും ഇന്ന് പത്രങ്ങളും വല്ലാതെ ഒരു അഭിനിവേശത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

വിമാനദുരന്തവാര്‍ത്ത കേട്ടപ്പോഴും അഞ്ചു മിനിട്ട് ടിവി കണ്ടപ്പോഴേ കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ല എന്നു മനസ്സിലായി. കരിഞ്ഞ മൃതദേഹങ്ങളുടെ വിഡിയോ സംപ്രേഷണം ചെയ്യാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളതെന്ന് എനിക്കു മനസ്സിലാവുന്നില്ല. സ്ത്രീകളും കുട്ടികളും രോഗികളുമൊക്കെയുള്ള ഒരു സമൂഹത്തെ ഇത് കാണാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ് ? ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരക (അവര്‍ ഒരു സ്ത്രീയാണ്) അപകടത്തില്‍ നിന്നു രക്ഷപെട്ടയാളോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതാണ്- നിങ്ങള്‍ വിമാനത്തില്‍ നിന്നു ചാടുമ്പോള്‍ മറ്റു യാത്രക്കാര്‍ മരണവെപ്രാളത്തില്‍ പിടയുന്നത് കാണാമായിരുന്നോ ?

എന്താണ് അവര്‍ ആ ചോദ്യം കൊണ്ടുദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഇത്തരം വൈകൃതങ്ങള്‍ ഉള്ളില്‍ പേറുന്നവരെ വാര്‍ത്താ അവതരണത്തിനിരുത്തുന്നത് മനുഷ്യത്വരഹിതമാണ് എന്നാണെന്‍റെ അഭിപ്രായം. എന്തായാലും ആ ചോദ്യത്തിനുത്തരം കേള്‍ക്കും മുമ്പേ ഞാന്‍ ടിവി ഓഫ് ചെയ്തു.ഇന്നലെ ബീഭത്സമായ രംഗങ്ങള്‍ മാസ്ക് ചെയ്യാനുള്ള മാനുഷികപരിഗണന കാണിച്ചത് ഇന്ത്യാവിഷന്‍ മാത്രമാണ്.എങ്കിലും വിവരണത്തിലും വിശകലനങ്ങളിലും ആരും പിന്നില്‍ പോയില്ല.ഒരു സമൂഹത്തെ ക്രിയാത്മകമായി എങ്ങനെ പിന്തുണയ്‍ക്കാം എന്നതിലാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പോലും മാര്‍ക്കറ്റ് ചെയ്യുന്ന സംസ്കാരം ഇതില്‍ വല്ലാത്ത കമ്പമുള്ള ഒരു സംഘം മനോരോഗികളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.നടുറോഡില്‍ ഒരുത്തന്‍ വാഹനമിടിച്ചു വീണാലും പിടിഞ്ഞു പിടഞ്ഞു മരിക്കുന്നത് കാണാന്‍ വട്ടം കൂടി നില്‍ക്കുന്നത് ചാനലുകളുടെ ഈ ട്രെയിനിങ്ങിന്‍റെ ഭാഗമാണ്. ആളുകളെ രക്ഷിക്കാത്തത് പോലീസിനെ പേടിച്ചാണ് എന്നത് ഒരു മുടന്തന്‍ ന്യായമാണ്. ആളുകളെ രക്ഷിക്കുന്നതിലല്ല, ഒരുത്തന്‍ പിടഞ്ഞു ചാകുന്നത് കാണുന്നതിലാണ് രസം !

മംഗലാപുരം വിമാനാപകടത്തില്‍ നിന്ന് മാനുഷ്യജീവിയെന്ന നിലയില്‍ നമുക്ക് പഠിക്കാവുന്ന പാഠം സിംപിളാണ്- ജീവിതം ക്ഷണികമാണ്. എപ്പോഴാണ് കട്ടപ്പൊകയാവുന്നത് എന്നത് പറയാന്‍ പറ്റില്ല. ഇതത്ര പുതുമയുള്ള പാഠമല്ല. പിന്നെയുള്ളതൊക്കെ മാധ്യമങ്ങളുടെ വകതിരിവിന്‍റെ ഭാഗമാണ്.

പ്രൈവസിയെപ്പറ്റി വളരെ ബോധവന്‍മാരായ നമ്മള്‍ മരിച്ചവര്‍ക്കു മാത്രം അത് അനുവദിക്കുന്നില്ല എന്നു വരുമ്പോള്‍ നാം അനുഷ്ഠിക്കുന്ന സംസ്കാരവും പുലര്‍ത്തുന്നതായി ഭാവിക്കുന്ന മാന്യതയും മനുഷ്യത്വവും അര്‍ഥശൂന്യമായില്ലേ ? കത്തിക്കരിഞ്ഞ മൃതദേഹത്തിനും അതിനു മുമ്പ് ജീവനുണ്ടായിരുന്നു എന്നതും ആ മൃതദേഹവും ഒരു വ്യക്തിയെ പ്രതിനീധീകരിക്കുന്നു എന്നതും നമ്മള്‍ മറക്കുന്നു. ഒരു വ്യക്തിയെ അയാളുടെ അനുവാദം കൂടാതെ നന്ഗനായി ചിത്രീകരിച്ചു പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്നു വിശ്വസിക്കുന്ന സംസ്കാരത്തില്‍ അതേ വ്യക്തിയെ നഗ്നനായോ അല്ലാതെയോ ജീവനില്ലാത്ത അവസ്ഥയില്‍ എങ്ങനെയും പ്രദര്‍ശിപ്പിക്കാം എന്നു കൂടി വരുമ്പോള്‍ ആ സംസ്കാരം എത്ര നികൃഷ്ടമായി മാറുന്നു എന്നതോര്‍ക്കണം.

മാധ്യമങ്ങളുടെ കാര്യം പോട്ടെ, ഇനിയങ്ങോട്ട് ശരിക്കും മനോരോഗികള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ബീഭത്സരംഗങ്ങല്‍ ബ്ലൂടൂത്ത് വഴിയെത്തും. മാന്യമായി വേഷം ധരിച്ച കയ്യില്‍ വിലകൂടിയ ഫോണുള്ള ഇത്തരക്കാര്‍ രോഗികളാണെന്ന് പെട്ടെന്ന് അംഗീകരിക്കാന്‍ നമുക്കാവില്ലെങ്കിലും അവരുടെ വൈകൃതം നമ്മള്‍ ഏറ്റെടുക്കണം എന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഓരോ ദുരന്തവും അതിനെക്കാള്‍ വലിയ സാമൂഹികദുരന്തങ്ങള്‍ക്കു വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

അപകടസ്ഥലത്ത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരണം നടത്തുന്നത് സൗദിയില്‍ നിയമവിരുദ്ധമാണ്. ഇവിടെ അത്തരക്കാരെ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമുക്കെല്ലാം ഒരു തരം കലയാണ്.കടുത്ത മനോരോഗികളോട് അളിയാ നി ഒരു സംഭവമാണ് എന്നു നമ്മള്‍ പറയുന്നു. പത്രമോ ചാനലോ, മുകളില്‍ പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള സിറ്റിസണ്‍ ജേണലിസ്റ്റോ ആരുമാകട്ടെ, നമ്മുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന കലാസൃഷ്ടികള്‍ ജീവിതത്തിലേക്കു തള്ളിക്കയറ്റി വിടുമ്പോള്‍ സഹോദരാ നിനക്കു ചികില്‍സ ആവശ്യമാണ് എന്നിനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ഇനിയങ്ങോട്ടുള്ള ജീവിതവും ഇതുപോലെ അസ്വസ്ഥമായി തന്നെ തുടരും.

Saturday, May 29, 2010

HIV +ve കംപ്യൂട്ടര്‍ !



എച്ച്ഐവി സാമാന്യം നല്ല ഒരു വൈറസാണ്. വൃത്തികേടു കാണിക്കുന്ന മനുഷ്യര്‍ക്കാണ് അതു പിടിക്കുന്നതെന്നും അതല്ല നിഷ്കളങ്കരായ പാവങ്ങള്‍ക്കും പിടിക്കുന്നുണ്ടെന്നും ഒക്കെ പറയുന്നു. എന്തായാലും പിടിച്ചു കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. കംപ്യൂട്ടര്‍ വൈറസുകളുടെ കാര്യവും ഇങ്ങനൊക്കെ തന്നെ. ഫയര്‍വാളും ആന്റിവൈറസുമൊക്കെ വച്ച് ധാര്‍മികമായി ഉപയോഗിച്ചാല്‍ ജീവിച്ചു പോകാം. കയ്യില്‍ കിട്ടുന്ന ലിങ്കിലൊക്കെ ക്ളിക്ക് ചെയ്താല്‍ എച്ച്ഐവിയെക്കാള്‍ ഭീകരമായ വൈറസുകള്‍ ആക്രമിക്കും. പിന്നെ സിസ്റ്റം ആക്രിക്കച്ചവടക്കാര്‍ക്കു കൊടുത്താല്‍ മതി. കംപ്യൂട്ടറില്‍ നമ്മളൊക്കെ കാണുന്നതും ചെയ്യുന്നതുമൊക്കെ വച്ചുനോക്കിയാല്‍ സിസ്റ്റം നാലോ പത്തോ അന്‍പതോ തവണ എച്ച്ഐവി ബാധിക്കേണ്ട കാലം കഴിഞ്ഞു.

ആകെയുള്ള ഒരു സമാധാനം കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെയോ മനുഷ്യവൈറസ് കംപ്യൂട്ടറിനെയോ പിടിക്കില്ല എന്നതാണ്. എന്നാല്‍ ആ സമാധാനവും ഇതോടെ അവസാനിക്കുകയാണ്. കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യത്തെ മനുഷ്യന്‍ (വെറും മനുഷ്യനല്ല ശാസ്ത്രജ്ഞന്‍) തന്റെ ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്ന കംപ്യൂട്ടര്‍ വൈറസുമായി ജീവിക്കുന്നു, കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെ ബാധിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ലോകമെങ്ങും ചുറ്റി നടന്ന് ക്ളാസ്സുകളെടുക്കുന്നു.

മനുഷ്യനെ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുക എന്നു പറയുമ്പോള്‍ പുരുഷന്‍മാര്‍ ഗര്‍ഭം ധരിക്കുക എന്നതുപോലെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. എന്നാല്‍ പുരുഷന്‍മാര്‍ ലോകത്ത് ഗര്‍ഭം ധരിച്ചിട്ടുമുണ്ട്. ഗര്‍ഭത്തിനാവശ്യമായ സംഗതികള്‍ പുരുഷന്റെ ശരീരത്തില്‍ ഘടിപ്പിച്ചശേഷമാണ് കാര്യം സാധിക്കുന്നത്. കംപ്യൂട്ടര്‍ വൈറസിന്റെ കാര്യവും അതുപോലെ തന്നെ. വൈറസിനു ബാധിക്കാന്‍ പറ്റിയ തരത്തിലുള്ള കംപ്യൂട്ടര്‍-ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തിലുണ്ടെങ്കില്‍ കംപ്യൂട്ടര്‍ വൈറസുകള്‍ക്കും പുല്ലുപോലെ കേറാം എന്നു ചുരുക്കം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെ ശാസ്ത്രജ്ഞനായ (റിസര്‍ച്ച് ഫെലോ എന്നു കാണുന്നു) ഡോ.മാര്‍ക് ഗാസ്സനാണ് കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യമനുഷ്യന്‍. ഗാസ്സന്റെ കയ്യില്‍ ഇംപ്ളാന്റ് ചെയ്തിരുന്ന ഐഡി ചിപ്പിനെയാണ് വൈറസ് ബാധിച്ചത്. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനായി നമ്മള്‍ ഇവിടെ ഉപയോഗിക്കുന്ന മൈക്രോചിപ്പിന്റെ പരിഷ്കരിച്ച വേര്‍ഷനാണ് ഗാസ്സന്‍ ഉപയോഗിച്ചിരുന്ന ഐഡി ചിപ്പ്.

വയര്‍ലെസ് കണക്ടിവിറ്റിയുള്ള ഉപകരണങ്ങളിലേക്കു സ്വയംപ്രവഹിക്കാന്‍ ശേഷിയുള്ള വൈറസാണ് ഗാസ്സന്റെ ചിപ്പിന്റെ പണി മുടക്കിയത്. മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനു മുതല്‍ ഓഫിസില്‍ പഞ്ച് ചെയ്യുന്നതിനു വരെ നൂറു കൂട്ടം ആവശ്യങ്ങള്‍ക്കായി ഗാസ്സന്‍ ഉപയോഗിച്ചിരുന്നത് കയ്ക്കുള്ളില്‍ ഓപ്പറേഷന്‍ നടത്തി വച്ചിരുന്ന ഈ ചിപ് ആണ്. ചിപ് പണി മുടക്കിയതോടെ ഗാസ്സന് പണി കിട്ടി. എന്നാല്‍ നിങ്ങള്‍ എന്നെക്കുറിച്ചല്ല, നിങ്ങളേയും നിങ്ങളുടെ പരിചയക്കാരെയും ഓര്‍ത്തു വിലപിക്കുവിന്‍ എന്നാണ് ഗാസ്സന്‍ പറയുന്നത്. കാരണം, ഇതൊരു വെറും ഐഡി ചിപ് മാത്രം. ആരോഗ്യമേഖലയില്‍ ഇത്തരത്തിലുള്ള ചിപുകളുടെയും ഇംപ്ളാന്റുകളുടെയും ഉപയോഗം വര്‍ധിക്കുകയും അത്തരം സങ്കേതങ്ങളുടെ പുറത്തു മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ആയിരങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുമ്പോള്‍ വൈറസ് അങ്ങേയറ്റം അപകടകരമായ വെല്ലുവിളിയായി മാറുന്നു.

ഗാസ്സന്‍ പറയുന്നതനുസരിച്ച് ഹൃദ്രോഗികള്‍ ഘടിപ്പിച്ചിരിക്കുന്ന പേസ്മേക്കറുകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഭാവിയില്‍ ഇതിന്റെ തുടര്‍ച്ചയായി വന്നേക്കാം. സഹൃദരായ ആളുകള്‍ ഇനിയങ്ങോട്ട് ഹാര്‍ട്ട് അറ്റാക്കിനെ മാത്രമല്ല ട്രോജന്‍ അറ്റാക്കിനെയും പേടിക്കേണ്ടി വരുമെന്നു ചുരുക്കം. ആളുകളെ പേടിപ്പിക്കുകയല്ല, ശാസ്ത്രലോകത്തിന് ഒരു മുന്നറിയിപ്പു നല്‍കുക മാത്രമാണ് ഗാസന്റെ ലക്ഷ്യം.യുഎസില്‍ മെഡിക്കല്‍ അലേര്‍ട്ട് ബ്രേസ്ലെറ്റുകള്‍ വളരെ വ്യാപകമാണ്. ആളിന്റെ ബിപിയും പള്‍സുമൊക്കെ നിരീക്ഷിച്ച് സന്ദേശം നല്‍കുന്ന ഇത്തരം ഉപകരണങ്ങളെയൊക്കെ വൈറസ് പെട്ടെന്നു പിടികൂടുമത്രേ. കയ്യില്‍ വൈറസുമായി കഴിയുന്ന ഗാസ്സന്‍ തന്റെ കയ്യിലുള്ള വൈറസിന് ചിപ്പിന്റെ പരിധിയില്‍ വരുന്ന ഉപകരണങ്ങളെ തകരാറിലാക്കാന്‍ ശേഷിയുണ്ടോ എന്നു പരിശോധിക്കുകയാണ് പിന്നെ ചെയ്തത്. പരീക്ഷണത്തില്‍ വൈറസ് ജയിച്ചു, ശാസ്ത്രജ്ഞന്‍ തോറ്റു: ഗാസ്സന്റെ കംപ്യൂട്ടറിലും വൈറസ് ബാധിച്ചു. ഇതെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹമുള്ളവര്‍ക്ക് ഡോ.മാര്‍ക് ഗാസ്സനുമായി നേരിട്ടു ബന്ധപ്പെടാം. Link ഗാസ്സന്റെ ഒരു ചെറിയ ക്ളാസ്സ് ഇവിടെ കാണാം:-

എച്ച്ഐവി പോലെ തന്നെ അപകടരമായ നിലയിലേക്ക് ഇത്തരം വൈറസുകള്‍ പുരോഗതി പ്രാപിച്ചാല്‍ മൈക്രോചിപ്പ് വച്ച് നമ്മള്‍ അയച്ചിട്ടുള്ള ആനകള്‍ മുതല്‍ ശരീരത്തില്‍ പലയിടത്തായി പലതരം ചിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സാക്ഷാല്‍ ജയിംസ് ബോണ്ട് വരെ പ്രതിസന്ധിയിലാവും. എന്തിനു ഏതിനും പരിഹാരം കാണുന്ന ശാസ്ത്രഞ്ജര്‍ ഇതിനെ നേരിടാന്‍ ശരീരത്തില്‍ ഓരോ ആന്റിവൈറസ് സിഡിയും സിഡി ഡ്രൈവും കൂടി ഘടിപ്പിക്കണമെന്നു പറയാതിരുന്നാല്‍ മതിയായിരുന്നു. ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.

മാണിസാറിനെ ആര്‍ക്കാണ് പേടി ?


കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.

കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?

കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.

മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.

ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.

ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.

മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ‍ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !
------------------------------------------------------------------
------------------------------------------------------------------


മാണിസാറ് മരത്തില്‍ കണ്ടത്... !!
നുമ്മ മനസില്‍ കാണുന്നത് മാണിസാര്‍ മരത്തില്‍ കാണും.
(മാ: = മാണി, ചെ:= ചെന്നിത്തല, ഉ:=ഉമ്മന്‍ ചാണ്ടി, ജോ:= പി ജെ ജോസഫ്)
05-05-2010

രംഗം ഒന്ന്.
മാ: ഹലോ... ഹലോ..രമേശ് ചെന്നിത്തലയല്ലേ ..?
ചെ: അതേ .. ആരാ .. മുരളിയാണോ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങനെ അരമണിക്കൂര്‍ എടവിട്ട് വിളിക്കണ്ടാന്ന്.. ശെരിയാകുമ്പം പറയാം..
മാ: രമേശാ ഇതു ഞാനാ.. മാണി
ചെ: എന്താ മാണിസാറേ?
മാ: അതേ രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങടെ പൊതുയോഗമൊണ്ട്.. അണികളെ കൈയ്യിലെടുക്കാന്‍ ഞാന്‍ നിങ്ങളെ ഒന്നു ചൊറിയും.. പരിഭവിക്കരുത്.. ബാക്കിയെല്ലാം നമ്മടെ മുന്‍ ധാരണപോലെ പോകുന്നൊണ്ട്.
ചെ: മൈക്കുകിട്ടിയാ മൂന്നാര്‍ മണിയെപോലെ മാണിസാര്‍ ആവുകേലെന്നറിയാം .. എന്നാലും പറേവാ.. ഒരു മയത്തില്‍ മതി..
മാ: നമ്മളു മൂന്നാര്‍ മണീം ജയരാജനും ഒന്നും ആവുകേല.. എന്നാ ശെരി.. ചാണ്ടിയോടുകൂടെ പറഞ്ഞേക്കണേ..
മാ: ഹലോ ജോസഫേ ഞാനാ .. മാണി.. നമ്മടെ പൊതുയോഗം ഒന്നു കഴിഞ്ഞോട്ടെ .. ഞാന്‍ ഒരു അലക്കലക്കുന്നൊണ്ട്.. ചെന്നിത്തലേം ചാണ്ടീം ഒക്കെ നമ്മളുവരച്ച വഴീല്‍ വരുമെന്നേ.. താന്‍ പേടിക്കാതെ.. ഇല്ലത്തൂന്ന് എറങ്ങീട്ട് അമ്മാത്ത് എത്താത്ത സ്ഥിതി ഒന്നും ഞാനായിട്ട് ആക്കുകേല. തന്റെ പേരിലും കുരുവിളേടെപേരിലും ഒരു കേസും അന്വേഷണോം വരുകേല.. പിന്നേ താന്‍ ഒറക്കത്തില്‍ ഞെട്ടുന്നൊണ്ടെന്നോ നെലവിളിച്ചെന്നോ ഒക്കെ നല്ലപാതി പറഞ്ഞെന്ന് ഇവിടെ അവളു പറേന്നേ കേട്ടു.. ഒക്കെ ശെരിയാകുമെടോ.. എന്നാ ശെരി വെക്കുവാ...

രംഗം രണ്ട്.
പൊതുയോഗം.
മാ: “നമ്മളു കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കി.. കൂട്ടണ്ടാന്നേ..
സീറ്റില്ലേങ്കി വേണ്ടാന്നേ..
ആരും കൂട്ടിയില്ലേല്‍ ഒറ്റയ്ക്ക് നമക്ക് നിക്കാമെന്നേ
ഞാന്‍ നിയമം പറയാം, വസ്തുത പറയാം, ചരിത്രം പറയാം,
.. ...... ........ .........
...... ....... ........ .....
...... ...... ...... ......”

രംഗം മൂന്ന്.
മാ: ഹലോ.. ചാണ്ടീ.. ഇതു ഞാനാ മാണി.. രാവിലെ എന്തോ കഴിച്ചു..? ഇപ്പൊ എവിടാ ? പിന്നേ.. ഞാന്‍ ചെന്നിത്തലയോടു പറഞ്ഞപോലെ പൊതുയോഗത്തില്‍ നമ്പരിട്ടിട്ടൊണ്ട്.. ഇനി എല്ലാം നിങ്ങടെ കൈയ്യിലാ.. മുറുക്കാനൊള്ളത് മുറുക്കിക്കോണം..
ഉ: ആ .. ഞാന്‍ റ്റീവീല്‍ കണ്ടു.. ശെരി.. ഞാന്‍ ചെന്നിത്തലേ ഒന്നു വിളിച്ചിട്ട് നാളെ പ്രതികരിച്ചോളാം.. എന്നാ ശെരി ..
മാ: ശേരി.. ഞാനാ ജോസഫിനെ ഒന്ന് വിളിക്കട്ടെ..

മാ: ആ.. ജോസഫേ ഞാനാ.. മാണി.. ഇപ്പം തനിക്ക് ഏങ്ങനൊണ്ട്.. ചുക്കുകാപ്പി കുടിച്ചേച്ച് ഒന്ന് ആവി പിടി.. ആ വെറയല്‍ അങ്ങു മാറും.. പി റ്റി തോമസും കൂറുമാറ്റോം ഒന്നും വിഷയമല്ലെന്നേ .. നമക്കറിയാത്ത ഏതു നിയമമാ.. പിന്നെ.. ചാണ്ടീം രമേശും ഒന്ന് കിടുങ്ങീട്ടൊണ്ട്.. അത്തരം അലക്കല്ലേ ഞാന്‍ പൊതുയോഗത്തില്‍ കാച്ചിയത്. രണ്ടും ‘ക’ ‘മ’ ന്ന് മിണ്ടീട്ടില്ലല്ലോ.. സംഗതി നമ്മടെ വഴിക്കുവരും.. നമ്മടെ ശക്തി അവര്‍ക്കറിയാം.. അടുത്ത മന്ത്രിസഭേലും മാണീം ജോസഫും ഒണ്ടാവുമെടോ.. ങാ.. പിന്നേ.. നമ്മടെ ലയനചര്‍ച്ച ഒരു 4-5 ദെവസം കഴിഞ്ഞു മതി, കോട്ടയത്ത് മാതാ അമൃതാനന്ദമയി ഒക്കെ വന്നുപോയി തെരക്കൊഴിയട്ടെ. .. ഏ.. ഏ.. വേറേ എവിടേലും വെച്ചെന്നോ.. ഓ അതിപ്പം നമ്മളു 5-8 പേരു മതിയെങ്കിലും ഇപ്പം കോട്ടയത്തൂന്ന് മാറിയാല്‍ ശെരിയാവുകേല.. പിന്നെ നമ്മളു രണ്ടുപേരുമാവുമ്പം എന്നാ കണക്കു പറയാനാ.. ജോസഫിനൊള്ളത് ജോസഫിന്.. എന്നാ ശെരി.. വെക്കട്ടെ.. ങേ.. ങേ .. കേക്കാന്‍ വയ്യ.. കട്ടായി...

രംഗം നാല്.
ചെ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

ഉ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

രംഗം അഞ്ച്.
മാ: എന്റെ ജോസഫേ .. സംഗതി കൈവിട്ടു പോയെന്നാ തോന്നുന്നത്.
ജോ: ഇതെന്നാ മാണിച്ചാ ഈ നേരത്ത് ഇങ്ങനെ പറയുന്നത്.
മാ: എന്നു പറഞ്ഞാ ഞാന്‍ എന്തോ ചെയ്യണം. ഒക്കുന്നതുപോലൊക്കെ ഞാന്‍ പയറ്റി നോക്കിയത് ജോസഫിനും അറിയാമല്ലോ. ഒറ്റയ്ക്ക് നിക്കാമെന്നൊക്കെ വാശിക്ക് പറഞ്ഞെങ്കിലും ആ കരുണാകരനും മുരളീം ജേക്കബ്ബും കൂടെ ഡിഐസി ഒണ്ടാക്കിയത് നമ്മളും കണ്ടതാണല്ലോ. നമ്മടെ യോഗത്തിന്റെ പത്തെരട്ടി ആളുമൊണ്ടാരുന്നു. എന്നിട്ടെന്തായി. എന്തുമ്മാത്രം കൈയ്യും കാലുമിട്ടടിച്ചിട്ടാ കരുണാകരന്‍ കോണ്‍ഗ്രസിലും ജേക്കബ്ബ് മുന്നണീലും തിരിച്ചു കേറിപ്പറ്റീതെന്ന് നമ്മളു കണ്ടതല്ലേ? അതീപ്പിന്നെ ആ മുരളി ഇതുവരെ ഗതി പിടിച്ചിട്ടുമില്ല. എനിയ്ക്കും ആ ഗതി വന്നു കാണാനാണോ ജോസഫ് ആശിക്കുന്നേ..
ജോ: ഇതിപ്പം വിളിച്ചെറക്കീട്ട് അത്താഴമില്ലായോ?
മാ: അതിന് ഞാന്‍ തന്നെ കൈ വിട്ടിട്ടില്ലല്ലോ? പിന്നെ നമ്മടെ ലയന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്നു മാത്രം
ജോ: അതു നമ്മള്‍ മുന്നേ സംസാരിച്ചതല്ലേ.. ?
മാ: ആ സാഹചര്യമാണോ ജോസഫേ ഇപ്പോ.. ചാണ്ടി പറേണപോലെ ഇപ്പോ താന്‍ നിന്നാ ഞങ്ങക്ക് കിട്ടാനുള്ള സീറ്റും പോകും. കുരുവിളേടെ കാര്യോം അതു തന്നാ.. അതുകൊണ്ട് ഈ വരുന്ന എലക്ഷന് നിങ്ങള്‍ കൂടെ നിന്നാ മതി.. മത്സരിക്കണ്ട.. പിന്നെ വല്ല ബൈയെലക്ഷനും വരുവല്ലോ. അപ്പോ നോക്കാം.
ജോ: ഇതൊരുമാതിരി മറ്റേടത്തേ പണിയായിപ്പോയല്ലോ മാണിച്ചാ.
മാ: പിന്നേ .. കണ്ട കന്നംതിരിവൊക്കെ കാണിയ്ക്കുമ്പം ഓര്‍ക്കണമാരുന്നു. ആ പെണ്ണുമ്പിള്ള ഒന്നും വീഡിയോയില്‍ പിടിക്കാഞ്ഞത് ഭാഗ്യം
ജോ: എന്നാ പിന്നെ അന്നു വീറു പറഞ്ഞതു പോലെ വിട്ടേച്ച് ഞങ്ങടെ കൂടെ. എടതുപക്ഷത്തേക്ക് വാ.. അടവുനയമാരുന്നെന്ന് വിജയന്‍ പറഞ്ഞോളും.. മാണിച്ചനെ അവര്‍ക്കും താല്പര്യമാ..
മാ: അതെനിക്കറിയാം പക്ഷേ ഇനി ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രതിപക്ഷത്തിരുന്നു ചൊറികുത്തുന്നത് ജോസഫിനു കാണണോ?. തല്‍ക്കാലം അതിന് ഞാനില്ല.
ജോ: അപ്പോ ഞാന്‍....
മാ: നിക്കണോ പോണോന്ന് താന്‍ തന്നെ തീരുമാനിക്ക്. ജോസ്മോനേ.. വെള്ളം ചൂടായോ? നല്ല ക്ഷീണം... ഒന്ന് കുളിക്കണം
ജോ: ????????
.....
...
..
.

സോണിയാ ഗാന്ധിക്ക് ദൈവിക പതവിയോ?


ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ ഒരു വിഡ്ഡിത്തം പറഞ്ഞതായി ഓര്‍ക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ മഹാരാജ്യത്തെ കേവലം ഒരു പ്രധാനമന്ത്രിയിലേക്കു ചുരുക്കാന്‍ മാത്രം സങ്കുചിതമായ ദേശീയബോധം ആരാണ് അന്ന് പ്രകടിപ്പിച്ചത് എന്നെനിക്കറിയില്ല.സോണിയാ ഗാന്ധി ഇത്തരത്തില്‍ ആര്‍ഷഭാരതസംസ്കാരത്തെ രക്ഷിക്കുന്നതിനു വേണ്ടി അവതരിച്ച ദൈവീകഗുണങ്ങളുള്ള സ്ത്രീയാണ് എന്നൊരു വിശ്വാസം ചിലര്‍ക്കുണ്ടെന്നു തോന്നുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ്,പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം ആര്‍ക്കും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്ത ഒരു അതുല്യ ശക്തിയായി സോണിയാജി മാറിയിട്ടുണ്ടോ ? എനിക്കു പേടിയാകുന്നു.

രാജ്നീതി എന്നു പറയുന്ന പുതിയ സിനിമയില്‍ കത്രീന കൈഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സോണിയ ഗാന്ധിയുമായി സാദൃശ്യം ഉണ്ടെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ആ സിനിമ സെന്‍സര്‍ ചെയ്യുന്നു എന്നു പറയുമ്പോള്‍ കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും വെറുക്കാന്‍ പഠിപ്പിക്കുന്ന വിശാലമനസ്കരായ കോണ്‍ഗ്രസുകാരന്‍ ആരായി ? ഇന്ത്യയെ ചൈനയെക്കാള്‍ മോശപ്പെട്ട അവസ്ഥയിലേക്കാണോ ഇവര്‍ കൊണ്ടുപോകുന്നത് ? എന്‍റെ സംശയം മാത്രമാണ്. ഇതെഴുമ്പോള്‍ സ്വന്തം ഖദര്‍ സ്വയം കഞ്ഞിപിഴിഞ്ഞ് ചില ഭാഗങ്ങള്‍ മനപൂര്‍വം കീറി ധരിക്കുന്ന ഒരു തീവ്ര കോണ്‍ഗ്രസ്സുകാരനാണ് ഞാന്‍.

രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും പറയാം. രാഷ്ട്രീയത്തില്‍ മതം ഇടപെടരുത് എന്നു സഖാവ് പിണറായി വിജയന്‍ പറയുന്നതില്‍ ഒരു ന്യായമുണ്ട്. അതുപോലെ രാഷ്ട്രീയം കലയിലും കവിതയിലുമൊക്കെ ഇടപെടുന്നതും അങ്ങേയറ്റം ബാലിശമാണ്. കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. കലാകാരന് കോണ്‍ഗ്രസും കമ്യൂണിസ്റ്റുമില്ല, ഉണ്ടാവരുത്. നാളെ ബിന്‍ ലാദനെപ്പറ്റി സിനിമയെടുക്കുമ്പോള്‍ അല്‍ ക്വയ്ദ പ്രതിനിധികള്‍ക്കും പടം സെന്‍സര്‍ ചെയ്യാനുള്ള അവകാശമുണ്ടാവണം. അതാണ് കലയിലെ നീതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതേ നിലപാട് പുലര്‍ത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അല്ലെങ്കില്‍,ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വം ഒരു സിനിമയെ ഭയക്കുന്നതെന്തുകൊണ്ടാണ് ? സോണിയാ ഗാന്ധിയുടെ ചിത്രം വരയ്‍ക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ദേശവിരുദ്ധ പ്രവര്‍ത്തനമായി പ്രഖ്യാപിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അതേ പ്രവര്‍ത്തനം ചെയ്യാന്‍ ‍ഞാനുമാഗ്രഹിക്കുന്നു.

സോണിയാ ഗാന്ധിയെക്കുറിച്ച് സിനിമയെടുക്കാന്‍ മുമ്പ് ജഗ്മോഹന്‍ മുധ്ര ഒരു ശ്രമം നടത്തിയിരുന്നു. ഇറ്റാലിയന്‍ നടിയായ മോണിക്ക ബെല്ലുച്ചി പടത്തില്‍ നായികയാകുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ സമര്‍ഥമായി ഇടപെട്ട് ആ സിനിമ മുടക്കുകയായിരുന്നത്രേ. അതിനു ശേഷമാണ് ജവഹര്‍ലാല്‍ നെഹ്റുവും എഡ്വിന മൗണ്ട്ബാറ്റനുമായുള്ള ബന്ധപ്പെപ്പറ്റി ഇന്ത്യന്‍ സമ്മര്‍ എന്ന നോവലിന്‍റെ അടിസ്ഥാനത്തില്‍ ഹോളിവുഡ് പടത്തിന് ശ്രമങ്ങള്‍ നടന്നത്. പടത്തിന്‍റെ ഫുള്‍ സ്ക്രിപ്റ്റ് വാങ്ങി വായിച്ച ശേഷം ഇന്ത്യ അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്.

ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്‍റെ മാത്രം സ്വത്തല്ല. ഓരോ ഇന്ത്യക്കാരന്‍റെയും സ്വത്താണ്. അത് നെഹ്റു കുടുംബത്തോടുള്ള അഭിനിവേശം കൊണ്ടല്ല, അദ്ദേഹം കാഴ്ച വച്ച വ്യക്തിപരവും ഭരണപരവുമായ മികവുകള്‍ കൊണ്ടാണ്. അതുപോലെയാണോ സോണിയാ ഗാന്ധി ?അഥവാ ആണെങ്കിലും സോണിയാ ഗാന്ധിയോടു രൂപസാദൃശ്യമുള്ള ഒരാളെ അവതരിപ്പിച്ചു കൂടാ എന്നൊക്കെ പറയുമ്പോള്‍ അതിന്‍റെ തീവ്രത എത്രയാണെന്ന് ആലോചിച്ചു നോക്കണം. തീരുമാനം സോണിയയുടെയാണോ അതോ കോണ്‍ഗ്രസിന്‍റെയാണോ അതോ നേതാക്കന്‍മാരുടെയാണോ എന്നറിയില്ല.

എന്തായാലും ഏറ്റവും ഒടുവില്‍ പടം സെന്‍സര്‍ ചെയ്തിരിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. പേരുകള്‍ കേട്ടാല്‍ ഞെട്ടും- ടോം വടക്കന്‍, പങ്കജ് ശര്‍മ, സഞ്ജീവ് ഭാര്‍ഗവ എന്നിവര്‍ കണ്ട ശേഷമാണ് സിനിമയ്‍ക്ക് യു-എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പടത്തിന് അഡള്‍ട്ട് സര്‍ട്ടിഫിക്കറ്റ് (എ) നല്‍കണമെന്നാണ് കോണ്‍ഗ്രസുകാര്‍ നിര്‍ദേശിച്ചതെങ്കിലും ബോര്‍ഡ് യു-എ ആണ് നല്‍കിയിരിക്കുന്നത്. തീര്‍ത്തും ബാലിശമായ ഇടപെടലുകളും മുറിച്ചുമാറ്റലുകളുമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ നിര്‍ദേശിച്ചിരുന്നതത്രേ. ആ മാറ്റങ്ങളെല്ലാം വരുത്തിയ ശേഷവും വടക്കനും തെക്കനുമൊക്കെ കൂടി പടത്തിനു നിര്‍ദേശിച്ചത് എ സര്‍ട്ടിഫിക്കറ്റ്.

പടം ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഇടപെടലുകള്‍ സംവിധായകന്‍ പ്രകാശ് ഝായെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപ്രമാദിത്വവും സോണിയാ ഗാന്ധിക്ക് ദൈവികപദവിയുമൊന്നും ആരും നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. അഥവാ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കിലും രാജ്യത്തിനും രാജ്യസ്നേഹത്തിനും മുകളിലല്ല, കോണ്‍ഗ്രസിന്‍റെയും സോണിയാ ഗാന്ധിയുടെയും സ്ഥാനം. അല്ലെങ്കിലും സോണിയ കീര്‍ത്തനങ്ങളും സോണിയാഭക്തിഗാനങ്ങളും മാത്രം നിര്‍മിക്കാന്‍ ഇതു പഴയ രാജഭരണമൊന്നുമല്ലല്ലോ.

യുവത്വത്തിന്‍റെ പ്രതീകവും ഫാവി ഫാരതത്തിന്‍റെ ഒരേയൊരു പ്രതീക്ഷയുമായ രാഹുല്‍ ഗാന്ധിയെങ്കിലും ഇക്കാര്യത്തില്‍ പോസിറ്റീവായ ഒരു നിലപാട് എടുക്കേണ്ടതായിരുന്നു. ട്വിറ്ററിലൂടെ സാധാരണക്കാരന്‍റെ വിമാനത്തെ കന്നുകാലി ക്ലാസ് എന്നു വിളിച്ചതുപോലും വിശാലമനസ്സോടെ കണ്ട കോണ്‍ഗ്രസ് നേതൃത്വം ഒരു ബോളിവുഡ് സിനിമയോട് ഇത്ര കര്‍ശനസമീപനം പുലര്‍ത്തുന്നത് എന്തിനാണ് എന്നു മനസ്സിലാവുന്നില്ല. ചിലപ്പോള്‍ അവരും എന്തെങ്കിലും ഭയക്കുന്നുണ്ടാവും. ഒരിക്കലും ആരും അറിയരുതെന്നാഗ്രഹിക്കുന്ന എന്തെങ്കിലും നാറിയ കഥകള്‍ അവര്‍ക്കുമുണ്ടാവും അല്ലേ ? ആര്‍ക്കറിയാം !

Share

Twitter Delicious Facebook Digg Stumbleupon Favorites